2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഒരു തിയതി ഉണ്ടാക്കിയ കഥ



നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സ്കൂള്‍ രേഖകളില്‍ ഏറ്റവും കൂടുതല്‍  കുട്ടികള്‍ക്ക് ജനിച്ചിരിക്കുനത് മേയ് മാസമാണ്. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ഇയര്‍ ഡ്രോപ്പ് ആകാതിരിക്കാന്‍ പലരും date of birth അല്പം മാറ്റിയിടും .... അങ്ങനെയാണ് എന്റെ DOB ഉം  16/5/1989 ആയത്.. :p പാസ്പോര്‍ട്ട്‌ നു അപേക്ഷിക്കുന്നത് വരെ എന്റെ ബര്‍ത്ത് ഡേ 16/5/1989 തന്നെയായിരുന്നു.. ;)
പാസ്പോര്‍ട്ട്‌ നു അപേക്ഷിച്ചപ്പോഴാണ് അറിഞ്ഞത് 1989നോ അതിനു  ശേഷമോ  ജനിച്ചവര്‍ക്ക് birth certificate കൂടെ അപേക്ഷയുടെ കൂടെ വെക്കണം എന്ന്... ഞാന്‍ അമ്മയോട് ചോദിച്ചു..
"എന്റെ birth certificate എവിടെ?".
അപ്പോഴ അമ്മ പറഞ്ഞത്...
"നിന്റെ birth certificate വാങ്ങിയിട്ടില്ല.. അത് അങ്ങ് തിരുവനന്തപുരത്ത് പോയി വാങ്ങണം"..
ഞാന്‍ അങ്ങനെ തിരുവനന്തപുരത്ത് പോയി, അവിടെയുള്ള മാമനേം  കൂട്ടി അവിടുത്തെ പഞ്ചായത്ത്‌ ഓഫീസില്‍ ചെന്ന് അപേക്ഷ കൊടുത്തു... ഫയല്‍ തപ്പാന്‍ മെനക്കെടണം എന്നൊക്കെ പറഞ്ഞ പ്യുണ്‍ചേട്ടനെ സോപ്പ് ഇട്ടു ഒരു വിധത്തില്‍ ഫയല്‍ തപ്പി... എത്ര തപ്പിയിട്ടും 1989 മേയ് മാസത്തില്‍ ഞാന്‍ ജനിച്ചിട്ടെയില്ല. ഞാനും മാമനും മുഖത്തോട് മുഖം നോക്കി.. പിന്നെ  മാമനും പ്യുണ്‍ ചേട്ടനും മുഖത്തോട് മുഖം നോക്കി. പിന്നെ ഞാനും പ്യുണ്‍ ചേട്ടനും മുഖത്തോട് മുഖം നോക്കി.. ആകെ കന്ഫുഷന്‍.. ഒടുവില്‍ എനിക്ക് തന്നെ സംശയമായി...
"ഇനി എങ്ങാനും ഞാന്‍ ജനിച്ചിട്ടെയില്ലേ???????"
വീട്ടിലോട്ട് വിളിച്ചു അമ്മയോട് കാര്യം പറഞ്ഞപ്പോഴാ അമ്മ വളരെ സിമ്പിള്‍ ആയി പറഞ്ഞത്...
"സ്കൂളില്‍ ചേര്‍ക്കാന്‍ നേരം നിന്റെ ബര്‍ത്ത് ഡേ മാറ്റിയിട്ടിട്ടുണ്ട്... ഞാന്‍ അക്കാര്യം മറന്നു പോയി പറയാന്‍. ശരിക്കും ഒക്ടോബറില്‍ ആണ് നിന്റെ birthday"...
“ഞഞ്ഞായി"..  
പിന്നെ 1989 ഒക്ടോബറില്‍ നോക്കി.. എവിടുന്നു എന്റെ പേര് കിട്ടാന്‍??? ഒടുവില്‍ 1988 ഒക്ടോബറില്‍ നോക്കി... അപ്പോഴാ ദെ കെടക്കണ്എന്റെ പേര്... എന്റെ സ്വന്തം പേര്.. എന്റെ പുന്നാര പേര്..
പിന്നെയാണ് അവര്‍ പറഞ്ഞത് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍  അമ്മയുടെയും അച്ഛന്റെയും id proof ന്റെ കോപ്പി വേണം എന്ന്... അതൊന്നും എന്റെ കയ്യിലോട്ട് ഇല്ല താനും..  പിറ്റേന്ന് തന്നെ  അങ്ങമാലിയില്‍ നിന്നും തിരുവനന്തപുരത്തേക് വന്ന ചങ്ങാതിടെ കയ്യില്‍ id രണ്ടും കൊടുത്തു വിട്ടു... അത് കൊണ്ട് പോയി പഞ്ചായത്തില്‍ കൊടുത്തപ്പോ ദെ പിന്നേം അടുത്ത പ്രശ്നം.... id യിലെ പേരും പഞ്ചായതിലുമുള്ള അമ്മയുടെ പേരില്‍ വ്യത്യാസം...
അമ്മയുടെ വിളിപ്പേരാണ് പഞ്ചായത്തില്‍ കൊടുത്തിരിക്കുന്നത് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലായിരുന്നു.. അവര്‍ മുഖത്ത് നോക്കി കാര്യം പറഞ്ഞു.. " നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ താമസിക്കുന്നത്, അവിടുത്തെ വില്ലേജ് ഓഫീസര്‍ അറ്റെസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരണം".. പഞ്ചായത്ത്‌ കാര്യമല്ലേ.. പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ??? അന്നേക് രാത്രിക് രാത്രി അങ്ങമാലിയിലെക്ക് വണ്ടി കയറി...
 അമ്മക്ക്  same person certificate നു ചെന്നപ്പോഴാണ് അറിയുന്നത് അതിനു ആവശ്യം അമ്മയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ആണെന്ന്... ഞാന്‍ വിനീതവിധേയനായി നെഞ്ചു വിരിച്ചു പറഞ്ഞു..
"അമ്മ സ്കൂളില്‍ പോയിട്ടില്ല".
ഇതുകേട്ട് വില്ലേജ് ഓഫീസര്‍ പറഞ്ഞു..
" ഒരേ പേരില്‍ രണ്ടു സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്.. അങ്ങിനെ എന്തെങ്കിലും കൊണ്ട് വരൂ" 
അല്ലെങ്കിലും വിധിയെ തടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്കും പറ്റില്ലല്ലോ...വീട്ടില്‍ വന്നു അന്ന്വേഷിച്ചപ്പോ ഞാന്‍ ആ സംഭവം തിരിച്ചറിഞ്ഞു... എന്നെ നടുക്കിയ.. ഞെട്ടിച്ച മഹാസംഭവം.... അലമാരയില്‍ മറ്റു ഫയലുകള്ക്കൊപ്പം ഉറക്കം തൂങ്ങിയിരുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ലോകത്തോടായി ഉറക്കെ വിളിച്ചു പറയുന്നു.          "അമ്മ പഴയ നാലാം ക്ലാസ്സ്‌ ആണെന്ന്"                                                                                                                                                                                  
 ഞാന്‍ അതീവസ്നേഹത്തോടും നന്ദിയോടും കൂടെ അമ്മയോട് പറഞ്ഞു...
“താങ്ക്സ് ഉണ്ട് അമ്മെ.. ഈ സര്‍ട്ടിഫിക്കറ്റ് എങ്കിലും  സൂക്ഷിച്ചു വെച്ചല്ലോ  ഇല്ലേല്‍ അമ്മയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തേടി ഞാന്‍ നടക്കേണ്ടി വന്നേനെ”.. അങ്ങനെ ഒരുവിധത്തില്‍ സര്‍ട്ടിഫിക്കറ്റ് ഒക്കെ ഒപ്പിച്ചു തിരുവനന്തപുരത്ത് പോയി എന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങി... പിന്നെയും തിരിച്ചു പുളിയനത്തു വന്നു date of birth um place of birth ഉം തിരുത്താന്‍  സ്കൂളില്‍ അപേക്ഷ വെച്ചു...  അപേക്ഷ വായിച്ചു നോക്കിയിട്ട് ഓഫീസിലെ പ്യുണ്‍ ചേച്ചി നിഷ്കളങ്കയായി ചോദിച്ചു...
“ഇനി എന്തെങ്കിലും തിരുത്താനുണ്ടോ?”
ഞാന്‍ വിനയകുനയനായി മറുപടി പറഞ്ഞു..
“ ആ മാര്‍ക്ക്‌ കൂടെ ഒന്ന് തിരുത്തിക്കിട്ടിയിരുന്നെങ്കില്‍ സൌകര്യമായിരുന്നു....”
നേരിട്ട് പരിചയമുള്ളതുകൊണ്ട് ആ ചേച്ചി തെറി വിളിച്ചില്ല... principal ന്റെ സൈനോട് കൂടെ ആ അപേക്ഷ പരീക്ഷ ഭവനില്‍ കൊണ്ട് പോയി കൊടുത്തു (അതിനു വേണ്ടി പിന്നെയും തിരുവനന്തപുരത്തേക്ക്)... ഒന്ന് രണ്ടു മാസം കൊണ്ട്  date of birth 27/10/1988 എന്ന് തിരുത്തിയ  SSLC ബുക്ക്‌ കയ്യില്‍ കിട്ടി.. ആ SSLC ബുക്ക്‌ കൊണ്ട് പാസ്പോര്‍ട്ട്‌ നു അപേക്ഷിച്ചപ്പോഴാണ് ഞാന്‍ ശരിക്കും പ്ലിങ്ങിയത്.....
1988 വരെ ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട്‌ എടുക്കാന്‍ SSLC ബുക്ക്‌ മതി.. “BIRTH CERTIFICATE” ആവശ്യമില്ല”                                         


2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

സൂര്യകിരണിന്




എന്നും  നാടകം അല്ലെങ്കില്‍സ്കിറ്റ് എന്നിങ്ങനെ ഉള്ള തട്ടിപ്പ് പരിപാടികള്‍ക്ക് നേരിടാറുള്ള പ്രധാന പ്രശ്നം “നായിക” എന്നതാണ്.. നായികയാവാന്‍ആളെ കിട്ടില്ല.. കാമ്പസില്‍അവസാന വര്ഷം തട്ടിക്കൂട്ടിയ നാടകം കളിയ്ക്കാന്‍തയ്യറായപ്പോഴും ഇത് തന്നെ പ്രശ്നം... ഒരു വിധത്തില്‍നിര്‍ബന്ധിപ്പിച്ചു ഒരുത്തനെ ശരിയാക്കിയതായിരുന്നു... റിഹേര്‍സല്‍തുടങ്ങിയ അന്ന് അവന്‍കാലുമാറി... assignment പോലും എഴുതാതെ ഉറക്കമിളച്ചു എഴുതിക്കൂട്ടിയ സ്ക്രിപ്റ്റ് ആയിരുന്നു... ആര്‍ട്സ് നു  ക്ലാസ്സ്‌ന്റെ വക പരിപാടിക്ക് വേണ്ടി നമ്മ എടുത്ത efforts പോലും സുഹൃത്ത്‌എടുക്കാതായപ്പോള്‍.... അതുവരെ പിടിച്ചു വെച്ചിരുന്ന ദേഷ്യവും സങ്കടവും എല്ലാം ഒരു പൊട്ടിത്തെറിയില്‍അവസാനിച്ചു... “നാടകോം വേണ്ട ഒരു ^&$$^ ഉം വേണ്ട” എന്നും പറഞ്ഞു , പാര്‍ട്ടി ഓഫീസിന്റെ മൂലക്കലെക്ക് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ട് കാമ്പസിലോട്ട് ഞാന്‍ പോയി....

പിന്നീട് തിരിച്ചു  പോയി, മറ്റൊരു ഉദ്ദേശത്തോടെ ആ സ്ക്രിപ്റ്റ് എടുത്തു കയ്യില്‍സൂക്ഷിച്ചു... വീര്‍പ്പിച്ചു കെട്ടിയ മുഖവുമായി  വൈകുംനേരം ആമ്പല്ലൂര്‍ലേക്ക് നടക്കുന്നതിനിടയിലാണ് കിരണ്‍ചോദിച്ചത്...  

“എന്താടാ പറ്റിയെ?”..

“ആ പന്നി കാലു മാറി ഡാ... അവന്‍നാടകത്തിനു ഉണ്ടാവില്ല എന്ന്... നായിക ഇല്ലാതെ എന്തോന്ന് നാടകം? അത് ............”

“അതുകൊണ്ടാണോ നിനക്കിത്ര ദേഷ്യം?”

“അല്ലാതെ പിന്നെ.... അവനോടു വെറുതെ സ്റ്റേജില്‍കയറിയാല്‍മാത്രം മതി എന്ന് പറഞ്ഞതാ.. സൌണ്ട് വരെ വേറെ ആള് കൊടുത്തേനെ... അപ്പൊ അവനു ജാഡ.. പോകാന്‍പറ..കോപ്പ് . ഇത്  ഞാന്‍SECOND MECH നു കൊടുക്കും... അവര് കളിചോലും... നമ്മള് THIRD MECH എന്നും പറഞ്ഞു ഇരിക്കലെ ഉണ്ടാകുള്ളൂ...”

“ഹി ഹി .. അപ്പൊ അതാണ്‌പ്രശ്നം അല്ലെ..  ഞാന്‍ആയാല്‍മതിയോ നിന്റെ നായിക ആയിട്ട്?”

“ങേ.. നീ ആവ്വോ?”

“ആവ്വാടാ  നീ സ്ക്രിപ്റ്റ് താ”

അങ്ങനെ ചുണ്ടത്തും നെറ്റിയിലും കുങ്കുമം വാരി പൂശി, ചേച്ചിയുടെ ചുരിദാറും ഇട്ടു  അവന്‍കയറി സ്റെജില്‍... എന്റെ ആദ്യ എഴുത്തുകുത്തിലെ നായികയായി..... നാണം കെടാന്‍ വയ്യ എന്നും പറഞ്ഞു പലരും നിരുല്‍സാഹപ്പെടുത്തിയപ്പോഴും, അന്ന് അവന്‍ആയില്ലെങ്കില്‍ ഒരുപക്ഷെ  ജുനിയെര്സ് കളിക്കുന്ന നാടകമായി കാണാനാകും വിധി...

കിരണ്‍.....

അവന്റെ ജന്മദിനമാണ് ഇന്ന്.... ഒരായിരം ജന്മദിനാശംസകള്‍അളിയാ... “ഒരായിരം പൂര്‍ണ ചന്ദ്രന്മാരെ... അല്ലേല്‍അത് വേണ്ട... പൂര്‍ണ ചന്ദ്രികമാരെ കാണട്ടെ” എന്ന് ആശംസിക്കുന്നു.. അല്ലേലും ചന്ദ്രികമാരെ കാണാന്‍അല്ലെ നിനക്ക് താല്പര്യം....

TPTC COLLEGEനോട്‌.. താങ്ക്സ് ഉണ്ട് ട്ടോ...... എന്ത് പരിപാടിക്കായാലും നീ ധൈര്യമായി ചെയ്യെടാ എന്നും പറഞ്ഞു കൂടെ നിക്കുന്ന , ഇവനെ പോലെ കുറച്ചു ഗഡിസിനെ തന്ന ഞങ്ങളുടെ കോളേജ്ന്........


2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

വായനശാല



പഴമയുടെ ഗന്ധം നിറഞ്ഞ കെട്ടിടത്തിനുള്ളില്‍...
സുഹറയും മജീദും ഒളിച്ചു കളിക്കുന്നുണ്ട്...

നൂറാനകളുടെ ശക്തിയുള്ള ഭീമസേനന്‍
തന്റെ മാനസിക വ്യഥകളാലുഴറുന്നുണ്ട്

വിനോധിനിയും മാഷും ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍
ഓര്‍മകളില്‍ പിന്നെയും ലോല നിറയും...

പാത്തുമ്മയുടെ ആട്  “ശബ്ദങ്ങള്‍” തിരയുമ്പോള്‍
ചെന്നപ്പറയന്റെ നായ ദീനമായി മോങ്ങും...

സംസാരിച്ചു കൊതി തീരാതെ നജീബ് കാറ്റിനോടും,
മരുഭൂമിയോടും ആടുകളോടും  കിന്നാരം പറയുന്നു

അഴീക്കോട് മാഷ്ന്റെ  പ്രസംഗ ഗര്‍ജ്ജനങ്ങള്‍...
സമര ആക്രോശങ്ങള്‍.. യുദ്ധ ചരിത്രങ്ങള്‍...


വാക്കുകള്‍ കൊണ്ട് ഒരു വസന്തം വിരിയുന്നുണ്ട് ഇവിടെ
വരികള്‍ക്ക് ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധവും

ഇത്രയേറെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞിട്ടും
ഭിത്തിയിലെ ബോര്‍ഡില്‍... “നിശബ്ദത പാലിക്കണമത്രേ”


2014, ജൂലൈ 1, ചൊവ്വാഴ്ച

ചെറുകുറിപ്പുകള്‍

പ്രണയത്തിന്...

 അവള്‍ അങ്ങനെ ആയിരുന്നു.. സ്വന്തമായ തീരുമാനങ്ങള്‍ ഉള്ളവള്‍... എന്റെ അഭിപ്രായങ്ങളെ അംഗീകരിക്കുമ്പോഴും അതിനൊരു നൂറു എതിരഭിപ്രായങ്ങള്‍ അവള്‍ പറയുമായിരുന്നു... പ്രണയദിനത്തില്‍ അവള്‍ക് ഒരു പനിനീര്‍പ്പൂവ്നല്‍കി-ഞാന്‍ പറഞ്ഞു

“ ഇത് പ്രണയത്തിന്റെ പൂക്കളാണ്”

“ഇതെങ്ങനെ പ്രണയത്തിന്റെ പൂക്കളാകും? പ്രണയം ജനിക്കുന്നത് ഹൃദയത്തില്‍ നിന്നല്ലേ.... ഹൃദയരക്തത്തിനു നിറം ചുവപ്പാണ്... അപ്പൊ ഹൃദയത്തില്‍ നിന്നും ജനിക്കുന്ന പ്രണയത്തിനും നിറം ചുവപ്പാണ്...”

“അതിന്?”

അപ്പോള്‍ ചോര പോലെ ചുവന്നു പൂക്കുന്ന ഗുല്‍മോഹറുകള്‍ അല്ലെ പ്രണയത്തിനെ പൂക്കളാവുക?”

എനിക്ക് എതിരഭിപ്രായങ്ങള്‍ഇല്-ലായിരുന്നു... അല്ലെങ്കിലും ഒരു കവിയത്രിയോടു പ്രണയത്തെ പറ്റി പറഞ്ഞു ജയിക്കാന്‍ എനിക്കാവില്ലല്ലോ.. പിന്നീട് അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങള്‍നിറഞ്ഞ-സായന്തനങ്ങള്‍ ചിലവഴിച്ചിരുന്ന മറൈന്‍ഡ്രൈവ് ലെ ഇരിപ്പിടങ്ങളില്‍ വെച്ചും അവള്‍ വാചാലയായിരുന്നു.. എന്നത്തേയും പോലെ.... കായലില്‍ നിന്നും വീശുന്ന നനുത്ത കാറ്റില്‍ അവളുടെ മുടിയിഴകള്‍ അനുസരണയില്ലാതെ പാറിപ്പറക്കുന്നുണ്ടാ-യിരുന്നു.... ഇടതുകയ്യാല്‍ മുടികളെ മാടിയോതുക്കവേ , വെള്ളാരംകല്ലുകള്‍ പോലെയുള്ള അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ മെല്ലെ പറഞ്ഞു..

“നീ വളരെ സുന്ദരിയാണ്”

ഒരു കടലോളം പ്രണയം കണ്ണുകളില്‍ നിറച്ച് , മനം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ ചോദിച്ചു...

“ശരിക്കും?”...

വിഡ്ഢിക്കുശ്മാണ്ടം..-.. അതിനുമാത്രം അവള്‍ക്ക് എതിരഭിപ്രായങ്ങള്‍ ഇല്ലായിരുന്നു......


പ്രണയ സൌഹൃദങ്ങള്‍..

“ഡാ ചെക്കാ..”

“എന്ത്യേ?”

“നിന്നോടൊരു കാര്യം ചോദിക്കട്ടെ?”

“ഉം”

“നീ എന്തെ സൌഹൃദങ്ങളെ കുറിച്ച് എഴുതാതെ എപ്പോഴും പ്രണയത്തെ കുറിച്ച് മാത്രം എഴുതുന്നത്?

അപ്പോഴാണ് ഞാനും ആലോചിച്ചത്... ഞാന്‍ എന്തെ ഇതുവരെ സൌഹൃദങ്ങളെ കുറിച്ച് എഴുതാതിരുന്നത്? എന്നാല്‍ പിന്നെ സോഹൃദങ്ങളെ കുറിച്ച് എഴുതാം... പക്ഷെ ആരെക്കുറിച് .. എങ്ങനെ....? എവിടെ നിന്ന് തുടങ്ങണം?

ട്യുഷന് പഠിക്കുമ്പോ മുന്‍ബെഞ്ചില്‍ ഇരുന്ന പെന്കുട്ടിയ്ടെ ഷര്‍ട്ട്‌ഇല്‍ മഷി കുടഞ്ഞിട്ടു ഓടിപ്പോയ കൂട്ടുകാരനെ കുറിച്ചോ അതോ സ്കൂള്‍ കാലം മുഴുവന്‍ ഒരുമിച്ചു ഉണ്ടായിരുന്ന കൂട്ടുകാരിയെ കുറിച്ചോ ?

വാട്ടിയ വാഴയിലയില്‍ കൊണ്ട് പോകുന്ന ചോറും തേങ്ങ ചമ്മന്തിയും, ഉച്ചക്ക് എല്ലാവരും ഒത്തുകൂടി ബെഞ്ചുകള്‍ കൂട്ടിയിട്ട് എല്ലാ ചോറൂപോതികളും ഒരുമിച്ചു കൂട്ടി, വട്ടം കൂടി ഒരുമിച്ചു കയ്യിട്ടു വാരി കഴിച്ച ചങ്ങാതിക്കൂട്ടത്തെ കുറിച്ച് എഴുതണോ?

അതോ.. കൊടകര ഷഷ്ടിക്കും പിന്നെ സച്ചിന്റെ ബാറ്റിംഗ് കാണാനും ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോകാനും സമരദിവസങ്ങള്‍ ഗ്രൗണ്ടില്‍ ആഘോഷമാക്കാനും മരോട്ടിച്ചാല്‍ പോയി നീന്താനും നൂണ്‍ ഷോ ക്ക് കയറി തിയറ്ററില്‍ ഇരുന്നു ചോറ് ഉണ്ണാനും എന്നും കൂടെ ഉണ്ടായിരുന്ന “loveable idiots” നെ കുറിച്ച് എഴുതണോ?

പൂനെ മഹാനഗരതിലെക്ക് ചേക്കേറിയപ്പോള്‍ ഒരു കുടുംബം പോലെ കഴിഞ്ഞ, ഏതു ആഘോഷത്തിനും ഷെയര്‍ ഇടുന്ന “BRO” സ്നേ കുറിച്ച് എഴുതണോ ? ഇനി ഒരിക്കലും കാണില്ലന്നു കരുതിയിട്ടും ഓണ്‍ലൈനിലൂടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ “പരിചയക്കാരെ” കുറിച്ച് എഴുതണോ? അക്ഷരങ്ങളിലൂടെ മാത്രം കണ്ട, സ്നേഹിതരെ കുറിച്ച് എഴുതണോ?

“നീ എന്താ ആലോചിക്കുന്നത്?”

“ഞാന്‍ സൌഹൃദങ്ങളെ കുറിച്ച് ഓര്‍ക്കുകയായിരുന്നു ... സൌഹൃദങ്ങളെ കുറിച്ച് എഴുതാന്‍... എന്തോ പറ്റുന്നില്ല....”

“അതെന്തേ?”

“സൌഹൃദങ്ങളെ കുറിച്ച് സത്യം മാത്രമേ എഴുതാന്‍ പറ്റൂ... കള്ളങ്ങള്‍ എഴുതല്‍ ശരിയാവില്ല.. ഒന്ന് ആലോചിച്ചാല്‍... നമ്മള്‍ക്ക് എത്രതോളം ആത്മര്തത ഉണ്ട് നമ്മുടെ സൌഹൃദങ്ങളില്‍? ഏതെങ്കിലും സുഹൃത്തിനു വേണ്ടി ഞാന്‍ ഇതുവരെ ഒന്നും തന്നെ നഷ്ടപ്പെടുത്തിയിട്ടി-ല്ല... എല്ലാം അവരെ കൊണ്ട് നേടിയിട്ടെ ഉള്ളു...”

“അങ്ങനെ ഒരു കണക്കെടുപ്പ് ആവശ്യമുണ്ടോ?”

“ഇല്ലായിരിക്കും.... പക്ഷെ സ്വയം ഒന്ന് ആലോചിക്കുമ്പോള്‍....-... വേണ്ട എഴുത്തില്‍ എങ്കിലും ഒരു ആത്മാര്‍ത്ഥത പുലര്‍ത്തണം... അങ്ങനെ വാക്കുകള്‍ കിട്ടുമ്പോള്‍ എഴുതാം. ചങ്ങാതിമാരോട് എന്തിനാ കള്ളം പറയുന്നത്?”

“പ്രണയത്തെ കുറിച്ച് പറയാന്‍ നൂറു നാവാണല്ലോ “

“ എടി മണുങ്ങൂസെ പ്രണയത്തെ കുറിച്ച് എന്ത് കള്ളങ്ങളും എഴുതാം ... നുണകളെ.. സുന്ദരമായ നുണകളെ... ഭാവനയെന്ന പേരില്‍ എന്തും എഴുതി കൂട്ടിക്കൂടെ? നിന്റെ ഉണ്ടക്കണ്ണുകളെ വെള്ളാരം കല്ലുകള്‍ എന്ന് വിളിച്ചൂടെ? മത്തങ്ങാ കവിളിനെ തക്കാളിക്കവിള്‍ എന്ന് പറഞ്ഞൂടെ? അങ്ങനെ എന്തൊക്കെ കള്ളങ്ങള്‍ പ്രണയത്തില്‍ എഴുതാം.. പറയാം ...”

“ അപ്പൊ ന്നോട് പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നല്ലേ ?”

പെട്ടെന്ന് പറഞ്ഞ അബദ്ധത്തിന്റെ ആഴം എനിക്ക് അപ്പോഴാണ്‌ മനസ്സിലായത്... ഒരു കാലവര്‍ഷ കാലത്തിന്റെ മേഘങ്ങള്‍ മുഴുവന്‍ അവളുടെ മുഖത്ത് നിറഞ്ഞു... ഏതു നിമിഷവും മിന്നലോടുകൂടിയ മഴ പെയ്യുമെന്ന് തോന്നി... മരുക്കാറ്റില്‍ മണല്‍ പറക്കുന്നത് പോലെ ഏതു നിമിഷവും അവളുടെ കയ്യിലെ സ്നാക്ക്സ് അന്തരീക്ഷത്തിലേക്ക് പറക്കുമെന്ന് എനിക്ക് തോന്നി...
ഉടന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍...-.....

“നിന്നോട് ഞാന്‍ എങ്ങനെ കള്ളം പറയും? മറ്റാരെക്കാളും ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആയതു കൊണ്ടല്ലേ നിന്നെ ഞാന്‍ പ്രണയിച്ചത്....”

പ്രണയമായാലും സൌഹൃദമായാലും നമ്മുടെ സമാധാനമല്ലേ ഏറ്റവും വലുത് ???......


സുഹൃത്തിന്

ഇന്ന് ഞാന്‍സൌഹൃദത്തെ പറ്റി പറയാം.. ഒരു സുഹൃത്തിനെ പറ്റി.... ഏകദേശം മൂന്ന് വര്‍ഷം മുന്പ്... പുളിയനത്തു നിന്ന് പൂനെ യിലേക്ക് പറിച്ചു നടപ്പെട്ട കാലം... നഷ്ടമായ സൌഹൃദങ്ങള് facebook ലൂടെ തിരിച്ചു കിട്ടിക്കൊണ്ടിരുന്ന കാലം.... വരുന്ന റിക്വസ്റ്റ്കളില്‍ഏതെ-ങ്കിലുമൊക്കെ പണ്ട് പഠിച്ച കൂട്ടുകാരുടെ ആയിരിക്കും.. ക്ലാസ്സില്‍പഠിക്കുമ്-പോ വല്ല്യ കാര്യമായി ഒന്നും മിണ്ടാതിരുന്ന ഒരു പെണ്‍കുട്ടിയുടെ റിക്വസ്റ്റ് വന്നു.. അസെപ്റ്റ് ചെയ്തു ഒരു ഹായ് യും പറഞ്ഞു.... തിരിച്ചു റിപ്ല്യ്‌ഒന്നും പ്രതീക്ഷിച്ചല്ല.... പക്ഷെ തിരിച്ചു ഒരു ഹായ് വന്നു... പിന്നെ പതുക്കെ ആള്‍സംസാരിച്ചു തുടങ്ങി. ചാറ്റ് കോളത്തില്‍ ഇടയ്ക്കിടെ അവള്‍ വന്നു തുടങ്ങി... ഇടയ്ക്കെപ്പോഴോ ഒരു ഫോണ്‍കാള്‍... ഇടയ്ക്കിടെ വരുന്ന ഒന്നോ രണ്ടോ sms കല്‍... വല്ലപ്പോഴും ഉള്ള വിളികള്‍... നല്ല സുഹൃത്തുക്കള്‍ആവുകയാ-യിരുന്നു ഞങ്ങള്‍...

ഓണത്തിന് അവധിക്ക് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തില്‍ആയിരുന്-നു ഞാന്‍... പൂനെ മലയാളികള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ഭാഗ്യം ആണല്ലോ “എറണാകുളം- പൂനെ പൂര്‍ണ എക്സ്പ്രസ്സ്‌”... ഞാന്‍ പൂര്‍ണയ്ക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍അവള്-‍ചോദിച്ചു...

“ഡാ നമ്മുക്കൊന്ന് മീറ്റ്‌ചെയ്താലോ?”

എനിക്ക് എതിരഭിപ്രായം ഇല്ലായിരുന്നു... അവള്‍അന്ന് ബെല്‍ഗാമില്‍ആയിരുന്ന-ു പഠിച്ചു കൊണ്ടിരുന്നത് പഴയ സുഹൃത്തുക്കളെ കാണാന്‍പറ്റുക ... ഒരു ഭാഗ്യമല്ലേ ... ഞാനും സമ്മതിച്ചു... ശനിയാഴ്ച രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍പിറ്റേന്ന് കാലത്ത് ആണ് ബെല്‍ഗാമില്‍ എത്തുക... കൂടെ പഠിച്ച ആള്‍ആയതുകൊണ്ട് ഞാന്‍അത്ര വല്ല്യ excitement ഇല്‍ഒന്നും അല്ലായിരുന്നു... ഒന്ന് കാണുക എന്നല്ലാതെ....

വല്ല്യ പ്രശ്നങ്ങള്‍ഒന്നും ഇല്ലാതെ കൃത്യം സമയത്ത് തന്നെ “പൂര്‍ണക്കുട്ടി” എന്നെ ബെല്‍ഗാം സ്റ്റേഷനില്‍ എത്തിച്ചു... വല്യ കാര്യമായി ലേറ്റ് ആകാത്ത ഒരു ട്രെയിന്‍പൂര്‍ണ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. തിരക്കേറിയ ആ സ്റ്റേഷനില്‍പത്തുമിന-ുട്ടോളം സ്റ്റോപ്പ്‌ഉണ്ടായിരു-ന്നു ... ഒരുപാട് യാത്രക്കാര്‍ക്കിടയില-്‍... നീണ്ട വടാപാവ് വിളികള്‍ക്കിടയില്‍..-.. ആള്‍ക്കാരെ ഉന്തിത്തള്ളി നീങ്ങുന്ന പോര്ട്ടര്‍മാര്കിടയില-്‍... ബെല്‍ഗാമില്‍ വെച്ച് ഞങ്ങള്‍പരസ്പരം കണ്ടു.. സംസാരിച്ചു...

ട്രെയിന്‍നീങ്ങാനുള്ള-സമയം ആയി തുടങ്ങി.... ഇടയ്ക്ക് വിളിക്കാം എന്ന് യാത്ര പറഞ്ഞു ട്രെയിനിലേക്ക് മടങ്ങുമ്പോള്‍അവള്‍ബാ-ഗില്‍നിന്നും ഒരു ചെറിയ പാര്‍സല്‍എടുത്തു എനിക്ക് തന്നു...

“വീട്ടിലേക്കുള്ള പാര്‍സല്‍ആണോ” ഞാന്‍ചോദിച്ചു..

“ അല്ലേടാ .. ഇത് നിനക്കുള്ളതാണ്...”

“എനിക്കോ?”

“അതെ.. ഒരു കുഞ്ഞു സമ്മാനം... നമ്മുടെ ഈ കൂടിക്കാഴ്ചയുടെ ഓര്‍മ്മയ്ക്ക്‌”

പെട്ടെന്ന്‍എനിക്കൊന്-നും മിണ്ടാന്‍പറ്റിയില്ല.-.... പിന്നെ ചോദിച്ചു ...

“എന്തിനാ നീ ഇതൊക്കെ വാങ്ങിയെ?”

“ഒരു രസം”

“ സത്യത്തില്‍ഇങ്ങനെ ഒരു കാര്യം ഞാന്‍പ്രതീക്ഷിച്ചില്-ല... അതുകൊണ്ട് തന്നെ ഞാന്‍ഒന്നും വാങ്ങിയിട്ടും ഇല്ല ഇഷ്ടാ......”

“അതൊന്നും സാരമില്ലെടാ”

അവള്‍അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് ആകെ എന്തോ പോലെ ആയി...

“ ഇനി എന്നെങ്കിലും പരസ്പരം കാണുന്നുണ്ടെങ്കില്‍.-.. അന്ന് ഇതേ പോലെ ഒരു സമ്മാനം നിനക്ക് പ്രതീക്ഷിക്കാം...”

ഒന്നും പറയാതെ അവള്‍ഒന്ന്‍ചിരിച്ചു.-. അപ്പോള്‍തന്നെ ട്രെയിന്‍കൂകി വിളിച്ചു... ഞാന്‍കാര്യം സീരിയസ് ആയി പറഞ്ഞതാണെങ്കിലും....-ആ സമയത്ത് ആ ട്രെയിന്‍നീങ്ങി തുടങ്ങിയ്യില്ലായിരുന-്നുവെങ്കില്‍... തീര്‍ച്ചയായും അത് എന്നെ കളിയാക്കി കൂവിയതാകും എന്ന് ഞാന്‍വിചാരിച്ചേനെ...-തിരിച്ചു ട്രെയിനില്‍കയറിയിട്ട-ും ഒരു സമ്മാനവും കയ്യില്‍കരുതാതെ പോയ എന്നെ തന്നെ പഴി ചാരുകയായിരുന്നു... ഒരു ഫോര്മാലിടി യുടെ ആവശ്യമില്ല എങ്കില്‍പോലും...

സമ്മാനങ്ങള്‍എത്ര ചെറുത്‌തന്നെ ആണെങ്കിലും.... അത് വിലമതിക്കാനാവാത്തതാണ-്.. അത് ഏറ്റവും പ്രിയപ്പെട്ടതുമാണ്..-സമ്മാനങ്ങള്‍തരുന്നവര-ുടെ മനസ്സില്‍നമ്മുക്കുള്-ള സ്ഥാനമല്ലേ ആ സമ്മാനങ്ങളെ നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടത് ആക്കുന്നത്... ഈ സംഭവം ഇപ്പൊ പറയാന്‍കാരണം ആ സുഹൃത്ത് പിന്നെയും എന്നെ കോണ്ടാക്റ്റ് ചെയ്തതും facebook വഴി തന്നെ... ഇത്തവണ അവള്‍അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്തത്തിനു ക്ഷണിക്കാനായിട്ടാണ്.-..

പ്രിയപ്പെട്ട സുഹൃത്തേ.... നിനക്കൊരായിരം മംഗളാശംസകള്‍ഹൃദയപൂര്-‍വം നേരുന്നു... ഒരു സമ്മാനം കടം ഉണ്ടായിരുന്നു... നാട്ടില്‍ഇല്ലാത്തതുക-ൊണ്ട് അത് വിവാഹസമ്മാനം ആയിട്ടും തരാന്‍പറ്റുന്നില്ല..-.
നില്‍ക്കട്ടെ ആ കടം അങ്ങനെ തന്നെ.....
ചില കടങ്ങള്‍വീട്ടാന്‍ഉള്-ളതല്ല...