2014, ജൂൺ 23, തിങ്കളാഴ്‌ച

RANDOM THOUGHTS



കണ്ണട
കാലുകള്‍ക്കിടയിലെ
ലോകത്തെ
തിരയുന്നവര്‍ക്കിടയില്‍

കാലുകള്‍ക്കിടയിലൂടെ
ലോകത്തെ കാണുന്നു
ഒരു വയസ്സന്‍ കണ്ണട

ഗുല്‍മോഹര്‍

പ്രണയത്തിന്റെ പൂക്കള്‍റോസ് ആണെന്ന് ഞാന്‍
വേദനിപ്പിക്കുന്ന മുള്ളുകള്‍കഴിഞ്ഞ്...
സമരസപ്പെടലുകളുടെ ഇലകള്‍ക്ക് ശേഷം
ലഭിക്കുന്ന സുഖമാണ് പ്രണയം

പ്രണയത്തിന്റെ പൂക്കള്‍ഗുല്‍മോഹറെന്നവള്‍
ഹൃദയരക്തത്തിന് നിറം ചുവപ്പെങ്കില്‍
ഹൃദയത്തിലെ പ്രണയത്തിനും ചുവപ്പാണ്
വേനലില്‍ പൂക്കുന്ന, ചുവന്നു പൂക്കുന്ന
പ്രണയത്തിന്റെ ഗുല്‍മോഹറുകള്‍

എന്നും  എന്റെ റോസിന് മുകളില്‍പന്തലി-
ച്ചിരുന്നതവളുടെ ഗുല്‍മോഹറുകളായിരുന്നു.........


തെളിവ്
നേരം ഇരുണ്ടപ്പോള്‍ വഴി-
തെറ്റി എത്തിയൊരു മഴ...  
ഒരു ചാറ്റല്‍മഴ....

നേരം പുലര്‍ന്നപ്പോള്‍
ദുഷ്ടനായ മരുഭൂമി...
അവളെ  എവിടെ  നീ  ഒളിപ്പിച്ചു?
ഒരു തെളിവ് പോലും വെക്കാതെ,...


കാലന്‍കോഴി
തെക്കേ പറമ്പിലെ തേന്‍മാവിലിരു-
ന്നൊരു കാലന്‍കോഴി കൂവി.

ഉടനെ ഒരു മരണവാര്‍ത്ത കേള്‍ക്കും
മുത്തശ്ശന്‍നിര്‍വചിച്ചു...

മുറുക്കാന്‍ചവച്ചു കൊണ്ട് തലയാട്ടി
മുത്തശ്ശി അനുകൂലിച്ചു....

അടുക്കളയിലെ പണിക്കിടെ നാണിയമ്മ
തന്റെ അനുഭവം വിവരിച്ചു....

ആരായിരിക്കും എന്ന ഭാവത്തില്‍
അച്ഛനുമമ്മയും പരസ്പരം നോക്കി...

പേടിച്ചരണ്ട കുട്ടികള്‍കണ്ണുകളിറുക്കി..
പുതപ്പിനടിയില്‍ചുരുണ്ട് കൂടി

അടുക്കളയില്‍കയറാന്‍തക്കം പാര്‍ത്തിരുന്നു
മണിയന്‍പൂച്ച മാത്രം  ഓര്‍ത്തു....
അതിനും  വിശക്കുന്നുണ്ടാകും.....”

ആം ആദ്മി പാര്‍ട്ടി

അംഗത്വം തേടി ഒരു തത്ത ലീഗിലേക്ക്,  
ചുണ്ടിലെ ചുവപ്പ് മാറ്റിയാലംഗത്വമെന്നു നേതാവ്

യൂണിയനില്‍ ചെരണമേന്നൊരു തുമ്പിയോട്‌ നേതാക്കള്‍
ഇല്ലെങ്കില്‍ എടുക്കുന്ന കല്ലിനു നോക്കുകൂലി

ക്ഷേമനിധി കിട്ടാനൊരു മരംകൊത്തി ,
 മൂവരും ചെര്‍ന്നോരുമിചോരുക്കിയതൊരു ആം ആദ്മി പാര്‍ട്ടി


 (published in E-മഷി )


2014, ജൂൺ 2, തിങ്കളാഴ്‌ച

രണ്ടു കവിതകള്‍



പങ്ക്...

ലഭിച്ചതൊരു കഷണം കേക്ക് ആയിരുന്നു..
പ്ലം എന്നോ ടീ എന്നോ വകഭേദമില്ലാത്ത കേക്ക്

പങ്കു വെക്കേണ്ടത് അമ്മ ആയിരുന്നു..
അവിടെ ഏറ്റക്കുറവുകള്‍ക്ക് സ്ഥാനമില്ലല്ലോ

നാലായി മുറിക്കാം... എന്റെ അഭിപ്രായം....
ചെറിയ കുടുംബം.... സന്തുഷ്ടകുടുംബം....

“അഞ്ചെണ്ണം..”. ചേച്ചി പറഞ്ഞു...
അളിയന്റെ കാര്യം ഞാന്‍മറന്നു..

അമ്മ ആറായി മുറിച്ചു.... എന്റെ മനസ്സിലെ ചോദ്യ -
ചിഹ്നങ്ങള്‍ക്ക് പുറത്തുനിന്നൊരു കുര കേട്ടു..

എന്റെ പങ്ക് ഞൊടിയിടയില്‍അപ്രത്യക്ഷമായി..
തമോഗര്‍ത്തം താരത്തെ വിഴുങ്ങിയ പോലെ...

ചേച്ചിയുടെ പങ്ക് ഒളിപ്പിക്കപ്പെട്ടു... അളിയന്റെയും.
രണ്ടു പങ്കുമായി അച്ഛനും പുറത്തേക്ക്....

ആളൊഴിഞ്ഞ നേരം എന്റെ പാത്രത്തില്‍ ഒരു പകുതി..
 “അമ്മയുടെ പങ്കിലെ എന്റെ പങ്ക്...” 


ഉച്ചമരണങ്ങള്‍
~~~~~~~~~~~~~
വിജയത്തിലേക്ക് കുറുക്കുവഴികള്‍
ഇല്ലെന്നു പറഞ്ഞത് നീയായിരുന്നു

കുറുക്കുവഴികള്‍ മാത്രമുള്ള
വിജയമാണ് മരണമെന്ന് നീ ഓര്‍ത്തില്ല

ദിനം പ്രതി മരിച്ചു ജീവിക്കുന്നു ഞാന്‍...
ജീവിച്ചു മരിക്കാന്‍ കൊതിയാണെങ്കിലും...

ഉറക്കം ഒരു കൊച്ചു മരണമെത്രേ....
അപൂര്‍ണ്ണമായ, സുന്ദരമായ മരണം

എന്റെ മനസ്സേ... നീ എനിക്കെന്റെ
“മരണത്തെ” പോലും നിഷേധിക്കുന്നു....

ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ജീവിച്ചു
തീര്‍ക്കാത്ത ജീവിതത്തെ കുറിച്ചാണ്

കുടിച്ചു തുടങ്ങാത്ത പ്രണയത്തെയും
ദാഹിച്ചു വലഞ്ഞ മനസ്സിനെയും...

നീ എന്ത് നിനയ്ക്കുന്നു പെണ്ണെ..
ഞാന്‍ കീഴടങ്ങി തുടങ്ങിയെന്നോ?...

നിനക്ക് തെറ്റി.... പൂര്‍ണമായും തെറ്റി...
ഞാന്‍  കുതിക്കുകയാണ്...
വിജയത്തിലേക്ക്