2013, ജൂലൈ 19, വെള്ളിയാഴ്‌ച

ഒരു മുത്തശ്ശിക്കഥ

"എന്തോ ഒരു ശബ്ദം കേട്ടിട്ടാണ് രാജീവ് കണ്ണുതുറന്നത് . അടുത്ത മുറിയിലെ ആളുകളുടെ സംസാരമാണ് . ആകെയുള്ള അവധിക്കും ഇവര്ക്കൊന്നും ഉറക്കമില്ലെ എന്ന് മനസ്സില് വിചാരിച്ചുകൊണ്ട് പിന്നേയും തിരിഞ്ഞു കിടന്നു . ണിങ് ണിങ് .... പിന്നേയും വരുന്നു വാട്ട്സ് ആപ് മെസേജുകള് ... അതു തുരുതുരാ വന്നുകൊണ്ടിരിക്കുന്ന­ു . തലേന്ന് രാത്രിയിലെ ക്ഷീണം അവനു മാറിയിരുന്നില്ല . അവന് കണ്ണുകള് പാതി തുറന്നു
മൊബൈലില് സമയം നോക്കി .. രണ്ടുമണി ആയിരിക്കുന്നു . മെല്ലെ മെസേജുകള് നോക്കി .
150 whatsapp messages.
1 message received,
5 missed calls.. മിസ്ഡ് കോളുകള് വീട്ടില് നിന്നാണ് . മെസേജില് പെങ്ങളാണ് .
"Cal me urgently..."
ഇന്നലെ വൈകുംന്നേരം വിളിച്ചതാണല്ലൊ. ഇന്ന് ഉച്ചയായപ്പോഴേക്കും എന്താ ഇത്ര അര്ജന്റ്റ് ?
പെട്ടെന്ന് ഒരുപാട് ചിന്തകള് അവന്റ്റെ മനസ്സിലൂടെ പാഞ്ഞുപോയ് . ഗള്ഫിലെത്തിയിട്ട് ഇപ്പോള് ഒരു വര്ഷമായ് . അതുകൊണ്ടാകും ഇങ്ങനത്തെ മെസേജ് കാണുമ്പൊ വല്ലാത്തൊരു ആവലാതിയാണ് . അല്ലെങ്കിലും ജീവിതം മാറിമറയാന് ഒരു രാത്രി തന്നെ ധാരാളമല്ലെ ?. ഉടന് തന്നെ അവന് ചേച്ചിയെ വിളിച്ചു . " എന്താടി ഇത്ര അര്ജന്റ്റ് ?"

"നിന്നൊട് പറഞ്ഞതല്ലെ അച്ഛമ്മക്ക് സുഖമില്ലന്ന് ... ആള്ക്ക് നിന്നൊട് സംസാരിക്കണം എന്നുപറഞ്ഞു ."
" എന്നാ ആള്ക്ക് കൊടുത്തേ .."
"ഞാനിപ്പോ ടൌണില് ആണെടാ . നീ ഒരൂ മണിക്കൂര് കഴിഞ്ഞ് വിളിക്ക് ..."
"എന്നാ അപ്പൊ വിളിക്കാം .. "
ഫോണ് കട്ട് ചെയ്തു അവന് വീണ്ടും പുതപ്പിനടിയിലേക്ക് വലിഞ്ഞു . ഒരു ചോദ്യം അപ്പോഴും മനസ്സില് മുഴച്ചു നില്ക്കുന്നാണ്ടായിര­ുന്നു ."എന്തിനാകും അച്ഛമ്മ സംസാരിക്കണം എന്നു പറഞ്ഞത് ?" അവന് മെല്ലെ അവരുടെമുഖം ഓര്ത്തെടുക്കാന് ശ്രമിച്ചു ."പ്രായമായ , മുടിയൊക്കെ നരച്ച . സ്നേഹമയിയായ ഒരു മുത്തശ്ലി ..." അങ്ങനൊരു മുഖം ഓര്മ്മയിലുണ്ടൊ ? ഇല്ല .... അങ്ങനൊരു മുഖം ഓര്മ്മയിലെങ്ങും ഇല്ല . കുട്ടിക്കാലത്തെ ഓര്മ്മകളില് അവര് ഒരു തന്റ്റേടിയായ സ്ത്രീ ആയിരുന്നു .മണ്ണെണ്ണ വിളക്കിന്റ്റെ അരണ്ട വെളിച്ചത്തില് അമ്മയോട് വഴക്കിടുന്ന ദുഷ്ടകഥാപാത്രം . അമ്മയോട് വഴക്കിടുന്നതിലാകാം ഭയവും അതിലുപരി ദേഷ്യവുമായിരുന്നു തനിക്ക്.
അവരുടെ ഉച്ചത്തിലെ സംസാരം ... അതാണ് എന്നെ ഭയപ്പെടുത്തിയിരുന്നത­് . പറക്കമുറ്റിയാല് തള്ളക്കിളി കുഞ്ഞിക്കിളികളെ കൊത്തിപ്പിരിക്കുന്നത­ുപോലെ ഞങ്ങള് വീട് മാറിയത് പെട്ടെന്നായിരുന്നു . പിന്നിട് ആ തറവാടിന്റ്റെ മുന്നിലൂടെപൊകുമ്പോള് നൊക്കാന് തന്നെ ഭയമായിരുന്നു .പിന്നീടെപ്പൊഴാണ് അവര് ഞങ്ങള്ക്കിടയിലേക്ക്­ വരുന്നത്? പിന്നേയും പത്തുവര്ഷങ്ങള്ക്ക്­ ശേഷം . ചെറിയച്ഛന്റ്റെ കൂടെ കര്ണാടകയിലായിരുന്നു­ . അത്രയും നാള്അവിടെ ആയിരുന്നു . ഇടക്ക് ഓരോ ആഴ്ചകളില് നാട്ടില് വരാറുണ്ടെന്ന് മാത്രം . അവിടുത്തെ കാലാവസ്ഥ പറ്റാതായപ്പോഴാണ് അവരെ പിന്നേയും നാട്ടിലോട്ട് പറിച്ചു നടപ്പെട്ടത് .ആ വീട്ടില് അവര് ഒറ്റക്കായിരുന്നു . സ്വാഭാവികമായും കൂട്ട് നില്ക്കേണ്ട അവസ്ഥ എനിക്ക് വന്നു . ആദ്യം മടിച്ചെങ്കിലും മാതാപിതാക്കളുടെ നിര്ബന്ധത്തിന് വഴങ്ങേണ്ടി വന്നു . കുട്ടിക്കാലത്തെ ഭയം ഉള്ളതിനാലാകാം താന് അവരോട് വളരെ നിശബ്ദനായിരുന്നു.അവരും . എന്നാല് തനിക്കവിടെ കുറവുകളില്ലാതിരിക്കാ­ന് അവര് ശ്രമിച്ചിരുന്നില്ലെ ?
ണിങ് ണിങ് .. മെസേജ് ട്യൂണ് അവനെ ഓര്മ്മയില് നിന്നുണര്ത്തി ...
സത്യത്തില് അവരെ നീ സ്നേഹിച്ചിട്ടുണ്ടൊ ? രാജീവ് സ്വയം ചോദിച്ചു ? ഒരുത്തരം ഇല്ല ... അവര് എന്നെ സ്നേഹിക്കുന്നില്ല എന്നൊരു തൊന്നലായിരുന്നു .. തിരിച്ചു ഞാന് സ്നേഹിക്കുന്നൊ എന്നൊരിക്കലും ആലോചിട്ടില്ല . ഇടയ്ക്കിടക്ക് ആശൂപത്രിയില് കൊണ്ടുപൊകാറുണ്ടെങ്കി­ലും അത് ആത്മാര്ത്ഥതയുള്ള പോക്കായിരുന്നോ ? അല്ല ... അപ്പോള് കിട്ടുന്ന പോക്കട്ട്മണിയിലായിരുന്നില്ലെ എന്റ്റെ കണ്ണ്, ചെറിയച്ഛനെ വിളിക്കാന് മൊബൈല് വാങ്ങി തന്നെങ്കിലും ഒരിക്കലെങ്കിലും വിളിക്കാന് പറഞ്ഞിട്ടുണ്ടൊ ? ഇല്ല
പഠനം കഴിഞ്ഞ് ജോലിയില് കയറിയപ്പോഴും, ജോലി കഴിഞ്ഞ് പാതിരാത്രി കയറിവരൂന്ന എന്നേയും കാത്ത് ഭക്ഷണമൊരുക്കി കാത്തിരുന്നില്ലെ ? ആദ്യമായ് എന്റ്റെ ശമ്പളത്തിന് നല്കിയ ഓണക്കോടി വാങ്ങിയപ്പൊ അവരുടെകണ്ണ് നിറഞ്ഞിരൂന്നില്ലെ ? പുതിയ ജോലിക്കായ് മുംബൈക്ക് പോയപ്പൊള് സങ്കടത്തോടെയല്ലെ യാത്രയാക്കിയത് ? പ്രവാസത്തിലേക്ക് യാത്ര തുടങ്ങിയപ്പൊ നന്നായ് വാ എന്നനുഗ്രഹിചപ്പോഴും കണ്ണു നിറഞ്ഞിരുന്നില്ലെ ? ഇതൊക്കെയല്ലെ സ്നേഹം ? അറിയില്ല .... അതൊ അവര് പ്രകടിപ്പിക്കാന് വൈകിയതാണോ ? അല്ല... തെറ്റ് തന്റ്റേതാണ് . താനിത് തിരിച്ചറിയാന് വൈകി?


ഫോണ് പിന്നേയും റിങ്ങ് ചെയ്തു സ്വയം അവസാനിച്ചു . ചേച്ചിയുടെ മിസ്ട് കാള്. രാജീവ് തിരിച്ചു വിളിച്ചു .. ആദ്യറിങ്ങില് തന്നെ മറുപടി എത്തി ."അച്ഛമ്മക്ക് കൊടുക്കാടാ .."
"ഉം ..."
" ഹലോ കുട്ടനല്ലെ ? ഹലൊ ..."
" പറഞ്ഞോളു അച്ഛമ്മേ ഞാന് കേക്കണുണ്ട് .. "
"നീ ഇനി എന്നാ വരാ ? എനിക്ക് നിന്നെ കാണണംന്ന്ണ്ട് .. "
"എനിക്കിനിയും ഒരു കൊല്ലം കൂടി ഉണ്ടല്ലൊ ?"
"ആണൊ ? അപ്പളേക്കും അച്ഛമ്മ മണ്ണടിഞ്ഞിട്ടുണ്ടാകു­ംടാ" .
"അയ്യൊ അങ്ങനെയൊന്നും പറയല്ലെ .." അതുപറഞ്ഞപ്പോള് അറിയാതെ രാജീവിന്റ്റെ ശബ്ദം ഇടറി .. പിന്നെ വാക്കുകളൊന്നും പുറത്തുവന്നില്ല ...
"നിന്നെ ഒക്കെഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ടാകും . നീ അതൊന്നും മനസ്സില് വെക്കരുത് . നിന്നെ ഒരുപാടിഷ്ടാണ് എനിക്ക് . എവിടെ ആയാലും നീ സുഖായിരുന്നാല് മതി..."
മറുപടി നല്കാന് രാജീവിനു ഒന്നുമില്ലായിരുന്നു .. എങ്കിലും എന്തൊക്കെയൊ പറഞ്ഞൊപ്പിച്ചു അവന് കോള് അവസാനിപ്പിച്ചു . അവന്റ്റെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു . മനസ്സിലെ ശക്തമായ കഥാപാത്രത്തിന്റ്റെ ദൌര്ബല്ല്യത്തെമനസ്സ് അംഗീകരിക്കുന്നില്ലായ­ിരുന്നു . ഒരുതരത്തിലെ മാപ്പ് ചോദിക്കലായിരുന്നു ഇത്. പക്ഷെ യഥാര്ത്ഥത്തില് മാപ്പ് ചോദിക്കേണ്ടത് താനല്ലെ ? ഉള്ളിലെ ദേഷ്യം കാണിക്കാതെ സ്നേഹം അഭിനയിച്ചതിന് ... ആത്മാര്ത്ഥതയില്ലാതെ­ കൂടെ നിന്നതിന് .... താന് എള്ളോളം ചെറുതാകുന്നതായ് രാജീവിന് തോന്നി ... മടങ്ങണം തനിക്ക് ... ചെയ്തുപോയ തെറ്റുകള്ക്ക് മാപ്പ് ചോദിക്കാനെങ്കിലും .... പക്ഷെ ഇതിനു മറുപടി നല്കേണ്ടത് കാലമാണ് ... അന്ത്യമില്ലാത്ത കാലം ...

6 അഭിപ്രായങ്ങൾ:

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...